Thursday, June 8, 2017

തലവിധി




       ഫ്രഡിക്ക് ബാങ്കിലായിരുന്നു ജോലി. സുമുഖനും സുന്ദരനും സുശീലനുമായ ഒരു ചെറുപ്പക്കാരൻ. ചീത്ത കൂട്ടുകെട്ടില്ല. മദ്യപാനമില്ല... മോശമെന്നു പറയാൻ ഒരു സ്വഭാവവും അയാൾക്കില്ലായിരുന്നു. വീട്ടിൽ അച്ഛനും അമ്മയ്ക്കും സഹോദരിയുമൊപ്പം അയാൾ ജീവിച്ചു. വീടുവിട്ടാൽ ബാങ്ക് , ബാങ്ക് വിട്ടാൽ വീട്', അതിനപ്പുറമൊരു ലോകം അയാൾക്കുണ്ടായിരുന്നില്ല. വീട്ടിലെത്തിയാലും അപ്സ്റ്റെ യറിലെ അയാളുടെ മുറിയിൽ വായനയും കമ്പ്യൂട്ടറും ഫോണുമായി സമയം ചെലവഴിക്കും. സമയാ സമയങ്ങളിൽ ഭക്ഷണത്തിനായി മാത്രം താഴെ വരും. 
        പെങ്ങളുടെ കല്യാണം ആഘോഷമായി നടത്തിയത് അയാൾ തനിച്ചാണ്. ചെറുപ്പം മുതൽ എല്ലാ ക്ലാസിലും ഒന്നാമനായാണ് അയാൾ കടന്നു കയറിയത്. കോളേജിലും മികച്ച വിജയം കരസ്ഥ മാക്കി. ഏറ്റവും ചെറിയ പ്രായത്തിൽ തന്നെ ഉദ്യോഗസ്ഥനുമായി.  അയാളുടെ ഭാഗ്യത്തിൽ വീട്ടുകാർ സന്തോഷിക്കുകയും നാട്ടുകാർ അസൂയപ്പെടുകയും ചെയ്തു. ഇത്രയും നല്ല ഒരു ചെറുപ്പക്കാരനെ ഭർത്താവായി കിട്ടാൻ പല പെൺകുട്ടികളും തപസ്സിരുന്നു. അവരുടെ അച്ഛനമ്മമാരും അതിനാഗ്രഹിച്ചു.. പക്ഷേ, വിവാഹത്തോട് വേണ്ടത്ര താല്പര്യം അയാൾ കാണിച്ചില്ല.
     എന്നാൽ വീട്ടുകാർ അതു സമ്മതിക്കാൻ തയ്യാറായില്ല. ഒടുവിൽ അടുത്ത ഇടവകയിലെ സത്സ്വഭാവിയായ ഒരു പെൺകുട്ടിയെ അവർ കണ്ടെത്തി . അയാളെ കല്യാണത്തിന് നിർബന്ധിച്ചു. അയാൾ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.

       ശലോമി ഇടവകയുടെ സ്വത്തായിരുന്നു. ഭക്തയും സേവനതത്പരയുമായ പെൺകുട്ടി. ഇടവകയിലെ എല്ലാ സേവന സംഘടനകളിലും നേതൃനിരയിൽ നിന്നു പ്രവർത്തിക്കുന്നവൾ.
 അവൾക്ക് ഐടി ഫീൽഡിൽ ജോലിയുണ്ടായിരുന്നു. അവിടെ അവളുടെ കൂടെ ജോലി ചെയ്തി രുന്ന ജോയിസ് അവളെ വീട്ടിൽ വന്ന് പെണ്ണു ചോദിച്ചതാണ് . പക്ഷേ അവൾ സമ്മതിച്ചില്ല. കാരണം അവൾക്ക് നിറം കുറവാണ്. ഒറ്റ നോട്ടത്തിൽ കണ്ട് ഇതുമതി എന്നു പറയുന്ന ഒരു പ്രകൃതവുമായിരുന്നില്ല .

" വേണ്ടമ്മേ: എളേമ്മയും എളേപ്പനും നിറത്തിന്റെ  പേരിൽ കലഹിക്കുന്നത് നാം കാണുന്നതല്ലേ? എനിക്ക് നിറം കുറഞ്ഞ ഒരാൾ മതി." 

പക്ഷേ നിറത്തേക്കാൾ സ്വർണത്തിളക്കമുള്ള അവളുടെ സ്വഭാവം ഇഷ്ടപ്പെട്ടു വന്ന ജോയിസിന് അവളുടെ മറുപടി താങ്ങാവുന്നതിനപ്പുറമായിരുന്നു. നിരാശയോടെ ജോലി രാജി വെച്ച് അയാൾ എങ്ങോട്ടോ പോയി., ഫ്രെഡിയുടെ ആലോചന വന്നപ്പോഴും അവൾ എതിർത്തു. അവളുടെ നിർബ്ബന്ധ ബുദ്ധിക്കു വഴങ്ങി ജോയ് സിനെ ഒഴിവാക്കിയതിന്റെ കുറ്റബോധം ഉള്ളിലുണ്ടായിരുന്നതിനാൽ വീട്ടുകാർ അവളെ ഈ വിവാഹത്തിനു സമ്മതം മൂളാൻ കർശനമായി താക്കീതു ചെയ്തു.  ചെറുക്കൻ കാണാൻ മിടുക്കനാണെന്ന കാരണം പറഞ്ഞ് ഒരു കല്യാണാലോ ചന വേണ്ടെന്നു വെയ്ക്കില്ല എന്നവർ ഉറപ്പിച്ചു പറഞ്ഞു. എല്ലാവരുടേയും നിർബന്ധവും വിവാഹ ത്തിനു മുമ്പുള്ള കൗൺസിലിങ്ങുമൊക്കെയായപ്പോൾ അവൾ സമ്മതം മൂളി. വളരെ ആഘോഷമാ യിത്തന്നെ ആ കല്യാണം നടന്നു. അമ്മാവന്മാരും ബന്ധുക്കളും വീട്ടുകാരും അവരുടെ കഴിവിൽ കൂടുതൽ സ്വർണവും പണവും സമ്മാനങ്ങളും കൊടുത്ത് അവളോടുള്ള സ്നേഹം പ്രകടിപ്പിച്ചു. 
വിവാഹം ആശിർവദിച്ച വികാരിയച്ഛൻ  ഫ്രഡിയെ പ്രത്യേകം ഓർമ്മിപ്പിച്ചു.
 '' ഫ്രഡി യു ടെ ഭാഗ്യമാണ് ശലോമി. അവളോടൊത്ത് സന്തോഷമായി ജീവിക്കണം, സന്താനഭാഗ്യം നല്കി ദൈവം നിങ്ങളെ അനുഗ്രഹിക്കും- മക്കളെ ദൈവഹിതത്തിനനുസരിച്ച് നന്മയുള്ളവരായി വളർത്തണം. നീ ഉണ്ടില്ലെങ്കിലും ഇവളെ ഊട്ടണം. നീ ഉടുത്തില്ലെങ്കിലും ഇവളെ ഉടുപ്പിക്കണം. ഒരി ക്കലും ഇവളുടെ കണ്ണു നനയാൻ ഇടവരുത്തരുത് - മകളേ ശലോമി, ഭർത്താവിന്റെ ഇഷ്ടങ്ങള റിഞ്ഞ് നീ ജീവിക്കുക. ഇനി നിങ്ങൾ രണ്ടല്ല. ഒന്നാണ്. ഒരാത്മാവും ഒരു ശരീരവും " 
ആദിയിലഖിലേശൻ 
നരനെ സൃഷ്ടിച്ചു.
അവനൊരു സഖിയുണ്ടായ് 
അവനൊരു തുണയുണ്ടായ് .......
 ഇരുമെയ് അല്ലവരീ-
 ധരമേലൊരു നാളും
 ഏക ശരീരം പോൽ 
വാഴണമെന്നെന്നും..... 
ഗായക സംഘത്തോടൊപ്പം ഇടവകാംഗങ്ങളും ആശംസാ ഗാനം പാടി അവരെ അനുഗ്രഹിച്ചു.
അവന്റെ കൈ പിടിച്ച് പുതിയ ജീവിതത്തിലേയ്ക്ക് ഏതൊരു മണവാട്ടിയേയും പോലെ വലതുകാൽ വെച്ച് അവളും നടന്നു കയറി .
സ്വന്തം വീട്ടിൽ നിന്നും അപ്പനോടും അമ്മയോടും യാത്ര പറയുമ്പോൾ അവർ കരഞ്ഞു. സന്തോഷം കൊണ്ടോ അതോ സങ്കടം കൊണ്ടോ? പതിവുകാര്യമായതിനാൽ എല്ലാവരും അതുകണ്ട് ചിരിച്ചതേയുള്ളു. 
 ഫ്രഡിയുടെ വീട്ടുകാർ അവരെ ആഘോഷത്തോടെ സ്വീകരിച്ചു. അവൾ ആ വീട്ടിലെ മരുമകളായി. 
പകൽ വെളിച്ചത്തിൽ ഫ്രഡി പന്തലഴിക്കുന്നവരുടേയും മുറ്റം വൃത്തിയാക്കുന്നവരുടേയും ഇടയിൽ പണിയൊന്നും ചെയ്യാതെ ഒരു ഫോണുമായി ചുറ്റിത്തിരിയുന്നത് അവൾ കണ്ടു. 
അമ്മയോടും പെങ്ങളോടും ചുരുക്കം ചില ബന്ധു ക്കളോടുമൊപ്പം അടുക്കളയിൽ അവളും സഹായിച്ചു. അമ്മ ഒടുവിൽ സ്നേഹപൂർവം അവളോടു പറഞ്ഞു.
 "മോളുപോയി കുളിച്ചു വരൂ. നമുക്ക് അത്താഴം കഴിക്കാം." 
മുകളിൽ ഒരുക്കിയ മണിയറയിൽ പെങ്ങൾ അവളെ കൊണ്ടുചെന്നാക്കി. അലമാരയിൽ നിന്നും മാറ്റാനുള്ള ഡ്രസ് എടുത്ത് കട്ടിലിൽ വെച്ച് അവളെ അറിയിച്ചു. 
" തോർത്തും സോപ്പുമൊക്കെ കുളിമുറിയിലുണ്ട്. കുളി കഴിഞ്ഞ് വന്നിട്ട് ഡ്രസ് മാറ്റിയാൽ മതി. അവിടുന്ന് മാറ്റി  നനയേണ്ട "

 പെങ്ങൾ പോയപ്പോൾ അവൾ വാതിലടച്ച് ബോൾട്ടിട്ടു. രാവിലെ മുതലുള്ള തിരക്കാണ്, വല്ലാത്ത ക്ഷീണം തോന്നുന്നു. എങ്കിലും വേഗംകളി കഴിഞ്ഞ് വന്ന് ഡ്രസ് മാറ്റി. വാതിൽ തുറന്നു.

"കുളി കഴിഞ്ഞെങ്കിൽ ഭക്ഷണം കഴിക്കാൻ വന്നോളൂ മോളെ. ഭക്ഷണം വിളമ്പി. "

അവൾ  താഴെയെത്തുമ്പോൾ ഭക്ഷണമേശയ്ക്കൽ എല്ലാവരും  ഇരിപ്പുറപ്പിച്ചിട്ടുണ്ട് ; ഒരാളൊഴികെ.

" ഈ ഏട്ടന്റെ  ഒരു കാര്യം . ഇന്നും അവൻ ഒറ്റയ്ക്കിരുന്ന് കഴിച്ചിട്ട് പോയല്ലേ ?" 
വാക്കുകളിൽ ഒരു ശകാരം....ഒരു കുറ്റപ്പെടുത്തൽ...പതിവുകാര്യം എന്ന സൂചന  അടങ്ങിയിട്ടുണ്ടെന്ന് ശാലോമിക്കു തോന്നി.
അവളുടെ നെഞ്ച് അകാരണമായി ഒന്ന് പിടഞ്ഞു. അവൾക്കു ഭക്ഷണം ഇറക്കാൻ  ബുദ്ധിമുട്ടനുഭവപ്പെട്ടു.
"കഴിക്കു മോളെ എന്ന നിർബന്ധത്തിനു മുന്നിൽ കഴിച്ചു എന്ന് വരുത്തി എഴുന്നേറ്റു.  പെങ്ങൾ ഒരു ഗ്ലാസ് പാലും  തന്ന് മുറിയിലെത്തിക്കുമ്പോൾ ഫ്രെഡി മൊബൈലിൽ എന്തോ തോണ്ടിയിരിക്കുന്നു ണ്ടായിരുന്നു . അവളെക്കണ്ട്‌ എഴുന്നേറ്റു പോയ അയാൾ തിരികെവന്ന് പാൽ  മുഴുവൻ കുടിച്ചിട്ട് അടുത്ത മുറിയിൽ കയറി കതകടച്ചു.

"മോൾ   ഇരുന്നോ . ഏട്ടൻ ഇപ്പോൾ വരും"
അവൾ കാത്തിരുന്നു.
കാത്തിരുന്ന് തളർന്ന്  വീണ് മയങ്ങിയിട്ടും ഫ്രഡി വന്നില്ല . 
ഉറക്കമുണർന്നു താഴേയ്‌ക്ക്‌ ചെല്ലുമ്പോൾ അമ്മയുടെ ഉച്ചത്തിലുള്ള  ശകാരമാണ് കേട്ടത്
."നീയിതെന്തുഭവിച്ചാ ഫ്രഡി ...നിന്റെ  ഭാര്യയല്ലേ ഇന്നലെ രാത്രി ഒറ്റയ്ക്ക് ആ മുറിയിൽ കഴിഞ്ഞത് ...കഷ്ടമുണ്ട് കേട്ടോ. ഒരു പെണ്ണിന്റെ ശാപം നീ വാങ്ങിക്കൂട്ടേണ്ട." 

അവളുടെ നിഴൽ കണ്ട അമ്മ നിശ്ശബ്ദയായി. ഫ്രഡി ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് പോയി.
അന്ന് പകലന്തിയോളം ഫ്രഡി വീട്ടിൽ  വന്നില്ല.  ആരും അതത്ര കാര്യമായി
എടുത്തതായി തോന്നിയുമില്ല .
രാത്രി  എപ്പോഴോ തിരിച്ചു വന്ന അയാൾ അടുത്തമുറിയിലേക്കാണ് പോയത് .
ആ പതിവ് ഒരാഴ്ച ...രണ്ടാഴ്ച....ഒരു  മാസം ...അങ്ങനെ തുടർന്നു.  ഒടുവിൽ അവൾ  അമ്മയോട് ചോദിച്ചു.

"ചേട്ടന്  എന്നെ ഇഷ്മാകാഞ്ഞിട്ടാണോ?"

"അല്ല. അവൻ സമ്മതിച്ചിട്ടുതന്നെയാ ... അഥവാ അവനു ഇഷ്ടമായിരുന്നില്ലെങ്കിൽ അന്നേ പറയാമായിരുന്നില്ലേ? എന്താണവന്റെ മനസ്സിൽ  എന്ന് ആർക്കറിയാം ."

പിന്നെ ഒരു പിറു പിറു പ്പാണ് അവൾ കേട്ടത്.

"കല്യാണം കഴിഞ്ഞാലെങ്കിലും മാറ്റം  വരുമെന്ന് കരുതി. . തലവിധി...."

'ഈശ്വരാ ...ഈ വിധി തന്റെ തലയിൽ തന്നെ വേണമായിരുന്നോ ..!'

അവൾ ഒന്നും പറഞ്ഞില്ല. ഒരു ഭാവമാറ്റവും കാണിച്ചില്ല. കൗൺസിലിംഗിന് കിട്ടിയ ഉപദേശം അവൾ ഓർത്തു .
      "ഭർത്താവിനെ ദൈവത്തിന്റെ സ്ഥാനത്തു കാണണം . ദൈവത്തിന്റെ മുന്നിൽ നമുക്കൊന്നും മറയ്ക്കാനില്ല തുറന്ന  മനസ്സോടെ ആ സ്നേഹം  പിടിച്ചു പറ്റാൻ എന്തും ചെയ്യാം. കുട്ടിക്ക് മനസ്സിലാകുന്നുണ്ടോ? നിങ്ങളുടെ ഉറക്കറയിൽ എന്തും പറയാനും പ്രവർത്തിക്കാനും നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. ഏദൻ തോട്ടത്തിലെ ആദവും ഹവ്വയുമായി മാറാൻ നിങ്ങൾ ഇരുവരും ഒട്ടും നാണിക്കേണ്ടതില്ല."

അവളതിനു ശ്രമിച്ചെങ്കിലും അതിനുള്ള അവസരം ഫ്രഡി അവൾക്കു കൊടുത്തില്ല . അവൾ പുറത്തി റങ്ങുമ്പോൾ വാതിൽ ബോൾട്ടിട്ടിട്ടേ  അയാൾ ഡ്രസ്സുമാറൂ . അയാളുടെ മുന്നിൽനിന്ന്  അവൾ അതിനു ശ്രമിച്ചാലും  അവളെ നോക്കുകയോ അവളുടെ മുന്നിൽനില് ക്കുകയോ ചെയ്യില്ല. 

അയാളുടെ മുന്നി ലൊരു മൊബൈലും  അതിലുള്ള ചാറ്റിങ്ങും മാത്രമേ ഉണ്ടായിരുന്നുള്ളൂ .

        അവളെയും കൂട്ടി ഒരു സിനിമയ്ക്കോ ഔട്ടിങ്ങിനോ ഒരിക്കലും അയാൾ പോയില്ല.
ഒന്ന് രണ്ടു പ്രാവശ്യം അവളുടെ വീട്ടിൽ ,  വീട്ടുകാരുടെ നിർബന്ധത്തിനു പോയെങ്കിലും അന്ന് തന്നെ തിരിച്ചു പോരുകയാണുണ്ടായത്. അവളെയും അവിടെ നില്ക്കാൻ അനുവദിച്ചില്ല.

      "എന്താണ്ശാലോമി, ഫ്രഡി  ഇങ്ങനെ...? നിങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ"
എന്ന, വീട്ടുകാരുടെ  ചോദ്യത്തിന് അവൾ വെറുതെ ചിരിച്ചതേ  ഉള്ളു.

      ട്രെയിനിൽ കുറെയാത്ര ചെയ്ത് പിന്നീട് ബസ്സിലും പോകേണ്ട ദൂരത്തായതിനാൽ അവളോട് ജോലി ഉപേക്ഷിക്കാൻ പറഞ്ഞത് സ്നേഹം  കൊണ്ടാണെന്ന് വീട്ടുകാർ  കരുതി . അതല്ലെന്നു തുറന്നു പറയാനുള്ള തെളിവോ സൗകര്യമോ ശാലോമിക്കുണ്ടായതുമില്ല.

ഏകദേശം ഒരുവർഷത്തിലേറെ ഈ നിസ്സഹായതയിൽ അവൾ നീറി.
പക്ഷേ ,
       "ഉദ്യോഗസ്ഥനായ ഭർത്താവിനെ  കിട്ടിയപ്പോൾ അവൾ നമ്മളെയെല്ലാം മറന്നല്ലോ. ഒന്ന് വരാനോ ഒന്ന് ഫോൺ വിളിക്കാൻ പോലുമോ അവൾക്കു നേരമില്ല." 
എന്ന് അവളുടെ വീട്ടുകാർ പരിഭവം പറഞ്ഞു.

       ഇതിനൊരവസാനമുണ്ടാക്കണമെന്നും വ്യക്തമായ തെളിവോടെ അയാളെ സമൂഹത്തിനു മുന്നിൽ നിർത്തണമെന്നും അവൾ തീരുമാനിച്ചു.

        ഒരിക്കൽ അനുജൻ വീട്ടിലെ ലാൻഡ് ഫോണിൽ അവളെ വിളിച്ചു.

        "എന്താടി...അളിയനു വിലകൂടിയ മൊബൈൽ ഫോണും മറ്റു സെറ്റപ്പുമൊക്കെയുണ്ടല്ലോ. എന്നിട്ടും ഇങ്ങോട്ടൊന്നു വിളിക്കാനോ ഞാൻ വിളിച്ചാൽ ഫോൺ എടുക്കാനോ, പോട്ടെ,  ഒരു മെസ്സേജ് അയച്ചാൽ മറുപടി തരാനോ അളിയന് നേരമില്ലെന്നാണോ? ഇവിടെ എല്ലാവരെയും എത്ര തവണയാ നാട്ടിൽ നിന്ന് വിളിക്കുന്നതും ഇവർ നാട്ടിലേക്കു വിളിക്കുന്നതും. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ഇവരങ്ങനെ പറയുന്നു "

"ഇല്ല" എന്നവൾ പറഞ്ഞില്ല ആ നിശ്ശബ്ദതയുടെ തേങ്ങൽ ചെറുപ്പം മുതൽ തമ്മിൽതല്ലി   കളിച്ചു വളർന്ന ആ കൂടപ്പിറപ്പിനു മനസ്സിലായി. 

നാട്ടിലേക്കു വന്ന ഒരു സുഹൃത്തിന്റെ കൈവശം അവൻ ചേച്ചിക്കൊരു മൊബൈൽ ഫോൺ കൊടുത്തയച്ചു. ആരും അറിയാതെ അതീവ രഹസ്യമായി അവളതു സൂക്ഷിച്ചു.

അയാളുടെ മൊബൈൽ പരിശോധിക്കാൻ അവൾ  അവസരത്തിനായി കാത്തു. ഒരു ദിവസം അവൾക്കതിനു സൗകര്യം കിട്ടി .  അയാൾ കുളിക്കാൻ പോയ തക്കം നോക്കി അവൾ മൊബൈൽ എടുത്തു നോക്കി.  ഒരു ഐ ടി  വിദഗ്ദ്ധയായിരുന്നതിനാൽ അയാൾ കെട്ടിപ്പൂട്ടിവെച്ച പാസ് വേഡ്‌ കണ്ടെത്താനും  അതു തുറന്നു നോക്കാനും അവൾക്കു കഴിഞ്ഞു.

വിദേശീയരായ വനിതകളുമായുള്ള അയാളുടെ ചാറ്റിംഗ് കൂമ്പാരവും നഗ്ന ചിത്രങ്ങളും കണ്ട് അവൾ പൊട്ടിക്കരഞ്ഞു. അയാൾ അവർക്കയച്ച പൂർണ്ണ നഗ്ന ചിത്രങ്ങൾ അയാളുടേതെന്നു അവൾ തിരിച്ചറിഞ്ഞത് മുഖം കണ്ടപ്പോൾ മാത്രമാണ്. 
സ്വന്തം ഫോണിലേക്കു അത് ഫോർവേഡ് ചെയ്യാനുള്ള സാവകാശം അവൾക്കു കിട്ടിയില്ല. അയാൾ കുളികഴിഞ്ഞു പുറത്തു വരാനുള്ള സമയം ആയപ്പോൾ അവൾ ആ ഫോൺ ലോക്ക് ചെയ്ത യഥാസ്ഥാനത്ത് വെച്ച് മുറിയിൽ നിന്നും പുറത്തിറങ്ങിപ്പോയി. ആരും കാണാത്തിട ത്തിരുന്നു അവൾ മതിവരുവോളം കരഞ്ഞു.

           പിന്നെ സ്വന്തം ഫോണിൽ ഒരു ഫേക്ക് ഐ ഡി ഉണ്ടാക്കി ഒരു വിദേശ സുന്ദരിയുടെ പ്രൊഫൈൽ ചിത്രവും വെച്ചു . ഡീറ്റെയിൽസ് ഹൈഡ് ചെയ്തു. എന്നിട്ട് അയാൾക്കൊരു ഫ്രണ്ട് റിക്വസ്റ് അയച്ചു. അത് അവിടെ എത്താനുള്ള നേരമേ വേണ്ടി വന്നുള്ളൂ അക്സെപ്റ് ചെയ്യാനും ചാറ്റിങ് തുടങ്ങാനും..
         അയാളുടെ സ്പീഡിന് മുൻപിൽ മറുപടി കൊടുക്കാനാകാതെ അവൾ പലപ്പോഴും അന്തം വിട്ടു നിന്നു.  ഒരു മനുഷ്യന് എത്രത്തോളം മോശമായി അശ്ലീല ഭാഷ ഉപയോഗിക്കാനാകുമെന്നും വാക്കു കൾ കൊണ്ട് എങ്ങനെ രതീമൂർച്ഛയിലെത്താൻ കഴിയുമെന്നും അവൾ അമ്പരപ്പോടെ അറിയുകയാ യിരുന്നു.
        "ഈ മനുഷ്യന്റെ വൊക്കാബുലറിയിൽ ഇത്രയേറെ വാക്കുകൾ ഉണ്ടായിരുന്നോ?! "

പലതിന്റെയും അർത്ഥമറിയാൻ അവൾക്ക് ഡിക് ഷണറിയുടെ സഹായം വേണ്ടി വന്നു.

  അയാൾ പലപ്പോഴും അവളോട് ഫോട്ടോ ആവശ്യപ്പെട്ടു. വിത്ത് ഔട്ട് ഡ്രസ്സ് ....ആ രൂപത്തിൽ ഒന്ന് സ്കൈപ്പിൽ വരാൻ അയാൾ നിർബന്ധിച്ചു. ആവശ്യങ്ങളുടെ പ്രളയമായിരുന്നു. 

അവൾ നയത്തിൽ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി.

എന്നാൽ  ദിവസവും അയാളുടെ അതീവ മ്ലേച്ചമായ നഗ്നചിത്രങ്ങൾ അവൾക്കു അയച്ചു കൊടുത്തു. ഒരു ദിവസം അയാൾ പറഞ്ഞു.

       "മോളെ..ഇന്നലെ എന്റെ രതി മൂർച്ഛ നിന്നോടൊപ്പമായിരുന്നു.  നീ എത്രയോ ദൂരെയാണെങ്കിലും എന്റെ അടുത്ത് ദേ ...എന്റെ അരികുചേർന്ന് ....എന്നെ ആലിംഗനം ചെയ്ത് ...ഉമ്മകൾ കൊണ്ട് മൂടി ...ഹോ...അതൊക്കെ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ എനിക്കു വയ്യ...."

         അവൾക്ക് അറപ്പും വെറുപ്പും തോന്നി. ഇടയ്ക്കിടെ ശർദ്ദിക്കണമെന്ന തോന്നൽ അവൾ പണിപ്പെട്ടടക്കി...നനച്ചാലും കുളിച്ചാലും പോകാത്ത ഒരു വഴുവഴുപ്പ് തന്റെ ശരീരത്തെ മാലിന്യ ക്കൂമ്പാരമാക്കിയോ എന്നവൾ സംശയിച്ചു.

"എന്റെ പെണ്ണെ  നാളെ നിന്നോട് ഒരു സുപ്രധാനകാര്യം പറയാനുണ്ട്.  പറയാനല്ല.. കാണിച്ചു താരാൻ . വേറിട്ട ഒരൈറ്റം "

അവൾ മറുപടി കൊടുത്തില്ല.
അടുത്തമുറിയിൽ അയാൾ  ചെയ്യുന്നതെന്നറിയാനുള്ള ജിജ്ഞാസ അവൾക്കുണ്ടായി...
പിറ്റേന്ന് അയാൾ ബാങ്കിലേക്ക് പോയിക്കഴിഞ്ഞപ്പോൾ അവൾ അടച്ചിട്ട ആ മുറിയുടെ ചുമരുകളിൽ ഒരു പഴുതു തേടി നടന്നു. അയാളുടെ ഓഫിസ് ജോലികളാണ് അവിടെ നടക്കുന്നതെന്ന് അവൾക്കു തോന്നിയില്ല. സ്വന്തം അമ്മയെപ്പോലും അയാൾ ആ മുറിയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല....അടിച്ചു വരാതെ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന ഒരു മുറി അവൾ മനസ്സിൽ കണ്ടു.
ചുറ്റി നടന്നു നോക്കുന്നതിനിടയിൽ പിന്നിലെ ഒരു ജനാലയുടെ വിടവ് കടലാസ്സു തിരുകി അടച്ചിരിക്കുന്നത് അവൾ കണ്ടു.  മെല്ലെ ആ കടലാസുകൾ അടർത്തിമാറ്റി അവൾ അകം കാഴ്ചയിലേക്ക് കണ്ണയച്ചു.
വൃത്തിയും ചിട്ടയുമുള്ള ഒരു മുറി. മുറിയുടെ നടുക്കുള്ള മേശയിൽ ഒരു കംപ്യുട്ടർ സ്ഥാനം പിടിച്ചിരിക്കുന്നു അതിനു മുന്നിൽ കുറച്ചകലെയായി വിരിച്ചൊരുക്കിയ ഒരു കട്ടിൽ. കംപ്യുട്ടർ മേശക്കടിയിലെത്തട്ടിൽ സീഡികളുടെ ശേഖരം. മറ്റൊന്നും അവളുടെ കാഴ്ച പരിധിയിൽ തെളിഞ്ഞില്ല.  രാത്രി പന്ത്രണ്ടു മണിക്ക് ശേഷം അവളുറങ്ങി എന്ന ഉറപ്പിലാണ് അയാളുടെ പ്രകടനം എന്ന് ചാറ്റിങ്ങിലൂടെ അവൾ മനസ്സിലാക്കിയതാണല്ലോ.
അതെന്താണെന്ന് ഇന്ന് സ്പെഷ്യൽ ഐറ്റം കാണിച്ചു തരുമ്പോൾ അവളറിയും.
ജനൽ വിടവിലെ കടലാസ്സുമറയിൽ ഒരു കണ്ണിനുള്ള കാഴ്ചയ്ക്കായി മാത്രം പഴുതിട്ട് അവൾ അതടച്ചുവെച്ചു.
പതിവില്ലാത്ത ഒരുത്കണ്ഠ അവളെ ആവേശിച്ചു. രാത്രിയിൽ ചാറ്റിങ്ങിന്റെ പരിധി വിട്ടു തുടങ്ങിയപ്പോഴാണ് അവൾ ശബ്ദമുണ്ടാക്കാതെ ജനാലയ്ക്കരികിലെത്തിയത്. ഒറ്റക്കണ്ണിലൂടെ അവൾ അകത്തെ വിസ്മയം കണ്ടു.
 കംപ്യുട്ടർ ഓണിലാണ്. ഡസ്ക് ടോപ്പിൽ അതിവികൃതമായ ലൈംഗിക ചേഷ്ഠകളുമായി രണ്ടു നഗ്ന രൂപങ്ങൾ പുളച്ചു മറിയുന്നു. ചാറ്റിങ്ങിനൊടുവിൽ അയാൾ ഫോൺ വീഡിയോ  റെക്കോർഡിങ് മൂഡിൽ വെച്ച് പറയുന്നു.
 ''ചക്കരെ.. നീ സ്കൈപ്പിൽ വരില്ലെന്ന വാശികൊണ്ടല്ലേ...എന്നാലും ഞാനിത് റെക്കോർഡ് ചെയ്ത് നിനക്കയച്ചു തരാം....മോളെ... സുന്ദരി....നീയെന്റെ അരികിലാണിപ്പോൾ ..എനിക്ക് നിന്നെ തൊടാം. നിന്നെ ആലിംഗനം ചെയ്ത് ..നിന്റെ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ്  നിന്റെ തുടുത്ത ഉടൽ എന്റെ നഗ്ന ശരീരത്തോട് അമർത്തിപ്പിടിച്ച് ..... നിന്റെ ചുവന്ന ചുണ്ടുകൾ കടിച്ചു പറിച്ച് ...നിന്റെ മുലകൾ ഞെരിച്ചുടച്ച്...നിന്റെ...."

 പറയുന്നതിനനുസരിച്ചു സ്വന്തംവസ്ത്രം ഉരിഞ്ഞെറിഞ്ഞ് സ്വയം കെട്ടിപ്പിടിച്ച് ചുണ്ടുകൾ അമർത്തിക്കടിച്ച് സിക്സ് പാക്കിന്റെ മുലകൾ ഞെരിച്ച് അയാൾ മുഷ്ടി മൈഥുനം നടത്തുന്നതും  സുഖത്തിന്റെ പരമോച്ചയിൽ കണ്ണുകൾ  അടച്ച് നിർവൃതിയോടെ ശക്തിയായി നിശ്വസിക്കുമ്പോൾ എന്തോ മുന്നിലുള്ള  കംപ്യുട്ടറിലേക്കു തെറിച്ചു വീഴുന്നതും  തുറിച്ച  കണ്ണുകളോടെ അവൾ കണ്ടു.

        കൊട്ടിയടച്ച ചെവികളും ഇരുള് നിറഞ്ഞ കണ്ണുകളുമായി ...അവൾ തിരികെ നടന്നു.
കരഞ്ഞില്ലവൾ. അതിനുമപ്പുറമായിരുന്നു അവളുടെ മാനസികാവസ്ഥ. മുറിയിലെത്തി ആദ്യമായ വൾ ചെയ്തത് ഒരു ബാഗെടുത്ത് അതിൽ അവളുടെ വസ്ത്രങ്ങളും സർട്ടിഫിക്കേറ്റുകളും  അടുക്കുക യായിരുന്നു.
രാവുറക്കം മറന്ന് അവൾ ഇരുന്ന് നേരം വെളുപ്പിച്ചു.
      ആരോടും അനുവാദം ചോദിക്കാതെ
പുറത്തേക്കു നടക്കുമ്പോൾ അപ്പനും അമ്മയും   അവളെ തടഞ്ഞു.

"എവിടെയാ മോളെ നീ പോകുന്നത് ..?എന്താ കാര്യം..? ഇന്നലെ നിങ്ങൾ വഴക്കിട്ടോ ?"
        അവരുടെ ഉത്കണ്ഠയുടെ നേരെ മുഖമുയർത്തി അവൾ പറഞ്ഞു.
"  മകന് ഒരു ഭാര്യയുടെ ആവശ്യമില്ല . മുകളിലെ പൂട്ടിക്കിടക്കുന്ന മകന്റെ മുറി അല്പ്പം ബലം പ്രയോഗിച്ചെങ്കിലും ഒന്ന് തുറന്നു  നോക്കുക. അപ്പനും അമ്മയ്ക്കും അറിയേണ്ട   ഉത്തരം അവിടെ നിന്നും കിട്ടും." 
     അന്തം വിട്ടു നില് ക്കുന്ന ആ മാതാപിതാക്കളോട് അവൾ ഇത്രയും കൂടി പറഞ്ഞു.
" മകനോട് പറയണം 'സെറാ' എന്ന വിദേശ സുന്ദരി സ്പെഷ്യൽ ഐറ്റം അടക്കം എല്ലാ തെളിവുകളോടും കൂടിയാണ് രക്ഷപ്പെട്ടതെന്ന്  ''

തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ അവൾ ഇറങ്ങി നടന്നു.
                      ***  ***   ***
നാലു ദിവസങ്ങൾക്ക്  ശേഷം ശാലോമിയുടെ പേരിൽ ഒരുരജിസ്റ്റേർഡ് കത്ത് വന്നു. ഫേക്ക് ഐ ഡി യുണ്ടാക്കി ഭർത്താവിനെ വഞ്ചിച്ച ഭാര്യയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഫ്രഡി അയച്ച  വക്കീൽ നോട്ടീസ്.

Saturday, April 29, 2017

ക്ഷമയുടെ നെല്ലിപ്പലകകൾ

ക്ഷമയുടെ നെല്ലിപ്പലകകൾ  


ഞങ്ങളുടെ നാട്ടിൽ ആജാനുബാഹുവായ ഒരു ചേട്ടനുണ്ടായിരുന്നു.
ഏതു ജോലിയും ചെയ്യാൻ കരുത്തുള്ള ഒരാൾ. വിധി വൈപരീത്യമെന്നു പറയട്ടെ മെലിഞ്ഞുണങ്ങിയ ഒരു ചെറിയ പെണ്ണായിരുന്നു അയാളുടെ ഭാര്യ.
എങ്കിലും അയാളുടെ മൂന്നു മക്കളെ അവർ പ്രസവിച്ചു. അതോടെ അവരുടെ സ്ഥിതി കൂടുതൽ ദയനീയമായി.
ആദ്യമൊക്കെ അയാളുടെ സ്വഭാവത്തിൽ അല്പമൊക്കെ കരുണയും സ്നേഹവുമുണ്ടായിരുന്നു.
പക്ഷേ  ക്രമേണ ഭാര്യയെക്കാൾ , മക്കളെക്കാൾ അയാൾ വാറ്റു ചാരായത്തെ സ്നേഹിച്ചു തുടങ്ങി.
വല്ലപ്പോഴും എന്ന അവസ്ഥയിൽ നിന്നും നിത്യം എന്ന സ്ഥിതിയി ലേക്ക് കാര്യങ്ങൾ പുരോഗമിച്ചു.
പണിയെടുത്തുണ്ടാക്കുന്ന കാശ് ചാരായം വാങ്ങാൻ തികയാതെയായി.
വീട്ടിലേക്കു അരിയും പലവ്യഞ്ജനങ്ങളും വാങ്ങുന്നതുപോലും അപൂർവമായി.
                    അമ്മയേക്കാൾ ശോഷിച്ച മക്കൾക്ക് ജീവൻ നിലനിർത്താൻ ഒരു നേരത്തെ കഞ്ഞി വെള്ളമെങ്കിലും കൊടുക്കാനാണ്  പണിയെടുക്കാനുള്ള ആരോഗ്യം ഇല്ലെങ്കിലും ആ സ്ത്രീ അയൽ വീടുകളിൽ പാത്രം കഴുകാനും തുണിയലക്കാനുമൊക്കെ പോയത്. അവിടുന്ന് കിട്ടുന്ന തുച്ഛമായ തുകകൊണ്ട് അരിവാങ്ങി കഞ്ഞിയും കാന്താരിമുളക് പൊട്ടിച്ചതും കൊടുത്ത് ആ പാവം കുട്ടികളുടെ വിശപ്പടക്കാൻ ശ്രമിച്ചു. 
       പക്ഷേ അവിടെയും അയാൾ ക്രൂരതയുടെ പര്യായമാകുകയായിരുന്നു .
"കഞ്ഞി വിളമ്പടി "എന്ന കല്പനയോടെയാണ് അയാൾ സന്ധ്യയ്ക്ക്‌ വീട്ടിലേയ്ക്കു കയറി വരിക.
അന്ന് ഇരന്നു വാങ്ങി വെച്ച കഞ്ഞി അയാൾക്ക്‌ വിളമ്പാതിരിക്കാൻ അവർക്കു ആകില്ല. കലത്തിൽ ഉള്ള കഞ്ഞി മുഴുവൻ അയാൾ പാത്രത്തിൽ വിളമ്പിക്കും. എന്നിട്ടു ഒന്നോരണ്ടോ വായ് കഴിച്ചശേഷം അവിടെ ചുറ്റിപ്പറ്റി കഴിയുന്ന ചാവാലിപ്പട്ടിയുടെ മുന്നിൽ പത്രത്തിലെ കഞ്ഞി മുഴുവൻ ചൊരിഞ്ഞു കൊടുക്കും. മക്കൾക്കുവേണ്ടി എന്തെങ്കിലും മിണ്ടിയാൽ അവരെ കുനിച്ചു നിർത്തി മുതുകത്തു കൈമടക്കി കുത്തും. അതും പോരാഞ്ഞ് മുറ്റത്തിന് താഴെ നില്ക്കുന്ന തെങ്ങിന്റെ ചോട്ടിലേയ്ക്ക് വലിച്ചൊരേറാണ്.
 ഈ കാഴ്ച ഞങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്. മക്കളുടെ അലറിക്കരച്ചിൽ കേട്ട് അയൽവാസികൾ ഓടിക്കൂടുമ്പോൾ അയാൾ എവിടേക്കെന്നില്ലാതെ ഇറങ്ങിപ്പോകും.
       അയാളെ ഉപദേശിക്കാനും മദ്യപാനത്തിൽ നിന്നും മോചിതനാക്കാനും പള്ളിയിലച്ഛനും നാട്ടു പ്രമാണിമാരും ഒരുപാട് ശ്രമിച്ചതാണ്.
പക്ഷേ ഒന്നും ഫലം കണ്ടില്ല. 
എല്ലാം സഹിച്ച് ഇങ്ങനെ ജീവിക്കാതെ ആ അമ്മയെയും മക്കളെയും അവിടെ നിന്നും മാറ്റിപ്പാർപ്പിക്കാനും ശ്രമം നടന്നു. 
അയാൾ സമ്മതിച്ചിട്ടുവേണ്ടേ....രക്ഷിക്കാൻ പോകുന്നവരുടെ ജീവന് ഭീഷണിയായപ്പോൾ എല്ലാവരും പിന്തി രിഞ്ഞു.
അധിക നാളെത്തും മുമ്പ് ആ സ്ത്രീ മരിച്ചു. അയാളുടെ കണ്ണിൽ പെടാത്ത ദൂരത്തുള്ള അനാഥാലയങ്ങളിലും കന്യാസ്ത്രീ മഠങ്ങളിലുമായി മൂന്നു കുട്ടികളെയും നാട്ടുകാർ കൊണ്ട് ചെ ന്നാക്കി.
മദ്യം ആ മനുഷ്യനെ കൊന്നു തള്ളുവാൻ ഏറെ കാലം ബാക്കിവെച്ചില്ല.

ഇതിപ്പോൾ ഓർക്കാൻ കാരണമുണ്ട്.

 ഇന്നും ഏറിയും കുറഞ്ഞും ഇതേ ക്രൂരതകൾ പല വീടുകളിലും അരങ്ങേറുന്നുണ്ട്. മറ്റുള്ളവർ അറിയാതിരിക്കാൻ പലരും അതൊക്കെ സഹിക്കുന്നു. കുടിക്കാതിരുന്നാൽ ദൈവതുല്യനായ ഭർത്താവ് കുടിച്ചു കഴിഞ്ഞാൽ അപകടകാരിയാകുന്നത് എത്രയോ വീട്ടമ്മമാർക്ക് അനുഭവമുണ്ട്. നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ കണ്ണീർ വിഴുങ്ങി അവർ നിശ്ശബ്ദരാകുന്നു. മക്കളുടെ ഭാവിയോർത്ത് എല്ലാം സഹിച്ചു കഴിയുന്ന പല സുഹൃത്തുക്കളും എനിക്കുണ്ട്.
        ഒരു പക്ഷേ ഇന്നത്തെ ന്യൂ ജെനറേഷൻ പ്രതികരിക്കുന്നുണ്ട് എന്നതിന് തെളിവാണ്  കുടുംബക്കോടതികളിൽ പീഡനക്കേസുകൾ  കൊടുക്കാൻ  ധൈര്യം കാണിക്കുന്നത് . കേരളത്തിൽ ഡൈവോഴ്സി കളുടെ എണ്ണം കൂടുന്നതിനു കാരണവും അത് തന്നെ.
ക്ഷമയ്ക്കും ഇല്ലേ ഒരു നെല്ലിപ്പലക.

വൈകി വരുന്ന വിവേകം.

വൈകി വരുന്ന വിവേകം.

തലയ്ക്കുള്ളിൽ സുനാമിയും ഭൂകമ്പവും തീർത്ത വേവലാതിക്കൊടുവിലാണ് ബദ്ധപ്പെട്ടു കണ്ണുതുറന്നത്. സ്ഥലകാലബോധം വരാൻ കുറച്ചധിക സമയം എടുത്തു. തലപൊട്ടിപ്പിളരുന്ന വേദന . എല്ലാം ഓർമ്മയിൽ നിന്നും മറഞ്ഞു പോയത് പോലെ...സൈഡ് ടീപ്പോയിലിരുന്ന ഫോൺ തപ്പിയെടുത്ത് സമയം നോക്കി. 12 മണി. രാത്രിയോ പകലോ...?
ജനൽകർട്ടൻ നീക്കി പുറത്തേയ്ക്കു നോട്ടമയച്ചു.
പുളിച്ച കണ്ണിൽ വെയിൽ കത്തി.
മെല്ലെ എഴുന്നേറ്റിരുന്നു. മുറിയിൽ പരിചിതമായ ഗന്ധം. എങ്കിലും എന്തോ അരുതായ്ക.  ഇന്ന് ബെഡ് കോഫി കുടിച്ചില്ല. അതാകും തലവേദന. ഒരു ഗ്ലാസ് ചൂട് കോഫി  കുടിക്കണം എന്ന മോഹം കലശലായപ്പോൾ നീട്ടി വിളിച്ചു.
"സുഷമേ.."
വിളിയുടെ അർത്ഥം അറിയുന്നവളാണവൾ. വിളിക്കും മുമ്പ് തന്നെ കോഫിയുമായി മുന്നിലെത്തേണ്ടതാണ്. ഒന്നുരണ്ടുവട്ടം വിളിച്ചിട്ടും മറുപടി കിട്ടാതായപ്പോൾ ഉള്ളിൽ കലി ഇളകി.
"എവിടെപോയിക്കിടക്കയാടീ ഒരുമ്പെട്ടോളെ...."
വായിൽ തോന്നിയതെല്ലാം വിളിച്ചിട്ടും പറഞ്ഞിട്ടും ഒരു പ്രതികരണവും കാണാതെ വന്നപ്പോൾ സംശയത്തോടെ മെല്ലെ എഴുന്നേറ്റു. ബാലൻസ് കിട്ടാൻ കഷ്ടപ്പെട്ട് വാതിൽപ്പാളിയിൽ പിടിച്ച് കുറച്ചു നേരം നിന്നു. അടുക്കളയിൽ നിന്നും ശബ്ദമൊന്നും കേൾക്കുന്നില്ല .  ഓ..സ്‌കൂളിൽ പോയിരിക്കും. എന്നാലും അവളെന്താ വിളിച്ചുണർത്താതെ പോയത്?
ഇന്ന് ഓഫീസിൽ അത്യാവശ്യം ജോലികളുണ്ടായിരുന്നതാണ്.  ഒന്നു രണ്ടു ബിസിനസ് മീറ്റിങ്ങുകൾ ഏർപ്പാടാക്കിയിരുന്നു. ഒന്നും നടന്നില്ല
കഴുത....! ഇങ്ങു വരട്ടെ. അവൾക്ക് അവളുടെ കാര്യം  മാത്രം.
രോഷം ഇരച്ചു  പൊന്തിയപ്പോൾ ഫോണെടുത്തു അവളെ വിളിച്ചു. സ്വിച്ച് ഓഫിലാണെന്ന കിളിമൊഴി.
 പിന്നെയും  ദേഷ്യത്തോടെ സ്കൂൾ ഓഫിസിലേയ്ക്കു വിളിച്ചു. രണ്ടു ചീത്ത പറയാതെ മനസ്സിന് ഒരു സുഖമുണ്ടാകില്ല.
പക്ഷേ  അവൾ സ്കൂളിലെത്തിയിട്ടില്ല പോലും.
പിന്നെ ഇവൾ ആരുടെ കൂടെ പോയി?
അടുക്കളയിൽ എത്തിനോക്കിയപ്പോൾ ഒരു കാര്യം ബോധ്യമായി.  ഒന്നും ഉണ്ടാക്കിയിട്ടില്ല.
അടുക്കളയിലെ പാത്രങ്ങൾ  ചുവരിലിടിച്ച് തെറിച്ചുവീണു.  കൈയ്യിൽക്കിട്ടിയതെല്ലാം എറിഞ്ഞുടച്ചു. അവളുടെ മേശയിലിരുന്ന പുസ്തകങ്ങളും കെട്ടുകൾ പൊട്ടി പറന്നു കളിച്ചു. അതുകൊണ്ടും അരിശം തീരാതെ അവളുടെ അലമാര വലിച്ചു തുറന്നു . പതിവുപോലെ ഡ്രസ്സുകൾ വാരിക്കൂട്ടി കത്തിക്കുകയാ യിരുന്നു ലക്ഷ്യം .
പക്ഷേ,
ശൂന്യമായ അലമാരയിലേയ്ക്ക് അയാൾ തുറിച്ചു നോക്കി.
 വസ്ത്രങ്ങൾ മാത്രമല്ല അവളുടെ പെട്ടി, ബാഗുകൾ, ചെരിപ്പ് ഒന്നും ഒന്നും അവിടെവിടെ യുമില്ല.
അയാളുടെ നെഞ്ചിലൂടെ ഒരു ഇടിമിന്നൽ  പുളഞ്ഞു കേറി.
തളർച്ചയോടെ അയാൾ അടുത്തുകണ്ട കസേരയിൽ ഇരുന്നു. മേശപ്പുറത്ത് പേപ്പർ വെയ്റ്റി നടിയിലിരുന്ന് ഒരു കടലാസ്സ് അയാളെ നോക്കി കൊഞ്ഞനം കുത്തി.
 വിറയ്ക്കുന്ന കരങ്ങളോടെ അയാൾ ആ കടലാസെടുത്തു.
"പ്രിയപ്പെട്ട സഹദേവേട്ടന് ,
ഇന്നലെ രാത്രികൊണ്ട് എനിക്ക് ഉറപ്പായി  ഇനി ഒരിക്കലും നിങ്ങൾ നന്നാകില്ല എന്ന്. മദ്യം നിങ്ങളെ അത്രമേൽ സ്വാധീനിച്ചു കഴിഞ്ഞു. ഇനിയും  പീഡനങ്ങൾ സഹിക്കാൻ  എനിക്ക് വയ്യ. പന്ത്രണ്ട് വർഷത്തിനിടയിൽ നിങ്ങളിൽ നിന്നും ഒരു നൂറുവട്ടമെങ്കിലും ഞാൻ ശപഥം കേട്ടതാണ്. ഇനി തിരിച്ചില്ലെന്നു  തീരുമാനിച്ചു പോയപ്പോഴെല്ലാം,
 " മോളേ  നീയില്ലാതെ എനിക്ക് വയ്യ....വാ...നീ തിരിച്ചു വാ ...ഞാൻ നിന്റെ കാലു പിടിക്കാം. ഒരിക്കലും ഞാൻ ഇനി മദ്യപിക്കില്ല. സത്യം സത്യം ..."
എന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെ കർശനമായ വിലക്കുകൾ   വകവെയ്ക്കാതെ അപ്പോഴെല്ലാം  ഞാൻ തിരിച്ചു വന്നു. ആ ഒരു വിളിക്കായി ഞാൻ കാത്തിരിക്കുകയാണെന്ന് നിങ്ങൾക്കറിയമായിരുന്നു. എവിടെപ്പോയാലും തിരിച്ചെത്താതിരിക്കാൻ എനിക്കാവില്ലെന്നും. അതായിരുന്നു നിങ്ങളുടെ വിശ്വാസം . അതുകൊണ്ട് എന്ത് ക്രൂരതകൾ ചെയ്യാനും ഒരു മടിയുമില്ലെന്നായി.
  മദ്യം അകത്തു ചെല്ലുമ്പോൾ എവിടുന്നാണ് നിങ്ങളിൽ ചെകുത്താൻ ആവേശിക്കുന്നത് ??!!. മദ്യപിച്ചില്ലെങ്കിൽ നിങ്ങളുടെ  നന്മ എന്നോളം  മനസ്സിലാ ക്കിയവർ മറ്റാരുമില്ലല്ലോ.   പക്ഷേ അതൊക്കെ നീർക്കുമിളകൾ പോലെ തകർന്നടിയുന്നത് ഒരുപാടു സഹിച്ചു. കാരണമില്ലാതെ അടിയേല്ക്കുമ്പോൾ, തലമുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുമ്പോൾ , അതി നീചനായ ഒരു വിടനെപ്പോലെ എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, എന്നെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞ്, ക്രൂരമായി ഭോഗിക്കുമ്പോൾ കണ്ണീർ വിഴുങ്ങി എല്ലാം സഹിച്ചത്, ആരോടും ഒന്നും പറയാതെ എല്ലാം തന്നിൽ ത്തന്നെ അമർത്തിവെച്ചത് സമൂഹത്തിൽ നിങ്ങളുടെ നിലയും വിലയും നഷ്ടമാകാതിരിക്കാനായി രുന്നു എന്ന് തിരിച്ചറിയാനുള്ള വകതിരിവ് പോലും നിങ്ങൾക്കുണ്ടായില്ലല്ലോ.
   ഇനിയും വരില്ലെന്ന് പറഞ്ഞ് പോയപ്പോഴെല്ലാം നിങ്ങളുടെ ഒരു വിളി കേട്ട് ഓടിവന്നത്  തെറ്റായിപ്പോയി എന്ന് എനിക്ക് വ്യക്തമായും മനസ്സിലാകുന്നു. ഇനി അതുണ്ടാകില്ല. നിങ്ങൾക്ക് മതിവരുവോളം മദ്യപിക്കാം. തെരുവിൽ ഉടുതുണിയില്ലാതെ കിടന്നുറങ്ങാം. ആരോടും മെക്കിട്ടു കേറാം. അടികൊള്ളുകയോ ശിക്ഷ അനുഭവിക്കുകയോ എന്തുമാകാം. ഞാൻ ഒരു തടസ്സമാകില്ല. പക്ഷേ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കാൻ ഇനി എനിക്ക് വയ്യ. ദൈവം എനിക്കൊരു കുഞ്ഞിനെ തന്നിരുന്നു.  കാലമെത്താതെ അതിനെ തിരിച്ചെടു ത്തത് എന്റെ ഭാഗ്യദോഷം. അല്ലാതെ മച്ചി എന്ന വിളികേട്ട് ഞാൻ ഒരിക്കലും നിങ്ങളുടെ മുന്നിൽ തലകുനിക്കേണ്ടതില്ല. എനിക്കൊരു ജോലിയുണ്ട്. അതിന്റെകൂടി  പങ്കുപറ്റിത്തന്നെയാണ് ഇത്രകാലം നമ്മൾ ഒന്നിച്ചു കഴിഞ്ഞത്. അല്ലാതെ എന്നെ തീറ്റിപ്പോറ്റിയാണ് നിങ്ങൾ കടക്കാരനായതെന്ന പരിഹാസം  കേൾക്കാനും ഞാൻ ബാദ്ധ്യസ്ഥയല്ല. മേലിൽ എന്നെ വിളിക്കരുത്. എന്റെ കാലുപിടിക്കാൻ വരരുത്.
        പക്ഷേ ഒന്ന് ഉറപ്പിച്ചോളു. നിങ്ങളുടെ നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങുകയാണ്. നിങ്ങളെ തേടി എന്റെ ഡൈവേഴ്‌സ് നോട്ടീസ് എത്തും . എന്റെ ദേഹത്ത് വീണ ഓരോ മർദ്ദനത്തിനും നിങ്ങൾ മറുപടി പറയേണ്ടി വരും. എന്റെ ഔദാര്യത്തിൽ കെട്ടിപ്പൊക്കിയ നിങ്ങളുടെ അന്തസ്സ് തകരും ...നിങ്ങളെ ഞാൻ ജയിൽ ശിക്ഷ അനുഭവിപ്പിക്കും. മദ്യത്തെ  ആദ്യഭാര്യയായിക്കരുതുന്ന നിങ്ങളെപ്പോലുള്ളവർക്ക് ഇതൊരു പാഠമാകണം.  ഇത് എനിക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർ അറിയാതിരിക്കാൻ എല്ലാം സഹിക്കുന്ന സഹോദരിമാർക്ക്, ഭാര്യമാർക്ക് ,അമ്മമാർക്കുള്ള എന്റെ സമർപ്പണമാണ്.
                                     -സുഷമ
തലേ രാത്രിയിലെ സംഭവങ്ങൾ, കിരാതമായ ചെയ്തികൾ, ക്രൂരമായ വാക്കുകൾ എല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ തന്റെ  മുന്നിൽ തെളിഞ്ഞൊഴുകുന്നത് കണ്ട് അയാൾ തരിച്ചിരുന്നു.